Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Operation D-Dad

ഓപ്പറേഷന്‍ ഡി-ഡാഡ്: കൂടുതല്‍ കേസുകള്‍ കൊല്ലത്തുനിന്ന്

കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഓപ്പറേഷന്‍ ഡി-ഡാഡ് സെന്‍ററുകളില്‍ എത്തിയ കേസുകളില്‍ കൂടുതലും കൊല്ലം ജില്ലയില്‍നിന്ന്. ഇവിടെ നിന്ന് 591 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2023 ജനുവരി ഒന്നു മുതല്‍ 2026 ജനുവരി 19 വരെയുള്ള സംസ്ഥാന ക്രൈം റിക്കാര്‍ഡ് ബ്യൂറോയുടെ കണക്കുകളാണ് ഇത് സൂചിപ്പിക്കുന്നത്.

ഇന്നത്തെ തലമുറയിലെ കുട്ടികളിലും യുവാക്കളിലും കണ്ടുവരുന്ന ഡിജിറ്റല്‍ ആസക്തിയില്‍ നിന്ന് മോചനം നല്‍കാനായി കേരള പോലീസ് തുടങ്ങിയതാണ് ഡിജിറ്റല്‍ ഡി- അഡിക്ഷന്‍ (ഡി- ഡാഡ്) സെന്‍ററുകള്‍.

ഡിജിറ്റല്‍- ഇ ഉപകരണങ്ങളുടെ അമിത ഉപയോഗം നിയന്ത്രിച്ച് സുരക്ഷിതവും ഉത്തരവാദിത്വവുമുള്ള ഓണ്‍ലൈന്‍ ശീലങ്ങള്‍ രൂപപ്പെടുത്തുക എന്നതാണ് ഡി- ഡാഡ് സെന്‍ററുകളുടെ ലക്ഷ്യം.

സംസ്ഥാനത്തെ ആറു നഗരങ്ങളില്‍ ആരംഭിച്ച ഡി ഡാഡ് സെന്‍ററുകള്‍ കഴിഞ്ഞ വര്‍ഷം മുതല്‍ എട്ട് ജില്ലകളിലേക്കു കൂടി വ്യാപിപ്പിച്ചിട്ടുണ്ട്.

ഡി- ഡാഡ് സെന്‍ററുകളില്‍ എത്തിയ കേസുകളില്‍ രണ്ടാം സ്ഥാനം തൃശൂരിനാണ്. ഇവിടെ നിന്ന് 381 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി. 345 കേസുകളുമായി തിരുവനന്തപുരം മൂന്നാം സ്ഥാനത്തുമുണ്ട്. ഡിജിറ്റല്‍ ആസക്തിയുമായി ബന്ധപ്പെട്ട് എറണാകുളത്തുനിന്ന് 300 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയുണ്ടായി.

റിപ്പോര്‍ട്ട് ചെയ്തത് 2,309 കേസുകള്‍

കഴിഞ്ഞ മൂന്നു വര്‍ഷത്തിനിടെ ഡി- ഡാഡ് സെന്‍ററുകളിലെത്തിയ കേസുകളുടെ ആകെ എണ്ണം 2,309 ആണ്. നിലവില്‍ 654 കേസുകള്‍ തുടരുന്നുണ്ട്.

കൗണ്‍സലിംഗ് ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ക്കായി 315 കേസുകള്‍ റഫര്‍ ചെയ്യുകയുണ്ടായി. 1,306 കേസുകളില്‍ തീര്‍പ്പായി. 34 കേസുകള്‍ ഇടയ്ക്കുവച്ച് നിര്‍ത്തുകയുണ്ടായി.

ജില്ല, ആകെ കേസുകള്‍, തുടരുന്ന കേസുകള്‍, റഫര്‍ ചെയ്തവ‍, തീര്‍പ്പാക്കിയവ, ഇടയ്ക്കുവച്ച് നിര്‍ത്തിയവ...

  • തിരുവനന്തപുരം: 345, 55, 32, 250, 8.
  • കൊല്ലം: 591,186, 20, 380, 5.
  • കൊച്ചി: 300, 79, 54, 157, 10.
  • തൃശൂര്‍: 381, 53, 135, 189, 4.
  • കോഴിക്കോട്: 411, 184, 36, 189, 2.
  • കണ്ണൂര്‍: 81, 97, 38, 141, 5.

ആകെ കേസുകള്‍: 2,309, 654, 315.

Latest News

Up